ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ഈയിടെ ജയിലിൽ മോചിതനായ ശ്രീലങ്കൻ സ്വദേശി ശാന്തൻ മരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ വച്ചായിരുന്നു ശാന്തൻ മരിച്ചത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു പ്രതി.
ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ശ്രീലങ്കൻ സർക്കാർ അനുവദിച്ചത്തോടെയാണ് നാട്ടിലേക്ക് മടങ്ങാൻ ശാന്തന് അനുമതി ലഭിച്ചത്. എന്നാൽ രോഗം കാരണം പോകാൻ സാധിച്ചിരുന്നില്ല. പ്രായമായ മാതാവിനൊപ്പം താമസിക്കാനായി ശ്രീലങ്കിയിലേക്ക് വിടണമെന്ന് ശാന്തൻ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രാരേഖ ശ്രീലങ്കൻ ഹൈക്കമ്മീഷൻ ശാന്തന് അനുവദിച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ഏഴുപേരെയും മോചിപ്പിക്കാൻ ശുപാർശ ചെയ്യുന്ന പ്രമേയം 2018 സെപ്റ്റംബറിൽ തമിഴ്നാട് മന്ത്രിസഭ പാസാക്കിയിരുന്നു. എന്നാൽ ഗവർണർ തീരുമാനം എടുക്കുന്നതിനുപകരം വിഷയം നേരിട്ട് കേന്ദ്രത്തിന് കൈമാറുകയായിരുന്നു.
രാഷ്ട്രപതിയോടുള്ള അഭ്യർത്ഥന പ്രകാരം ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ച് 2022 നവംബർ 11ന് സുപ്രീം കോടതി ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും അതിൽ സ്വതന്ത്രരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക