തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുടങ്ങിയ ശമ്പളം ലഭിച്ചു തുടങ്ങി. പിന്‍വലിക്കുന്നതിന് ഒരു ദിവസം 50,000 രൂപ പരിധി വെച്ചാണ് ശമ്പളം നല്‍കുന്നത്. മുടങ്ങിയ ശമ്പളം കൊടുത്ത് തീര്‍ക്കുന്നതിന് മൂന്ന് ദിവസം സമയം എടുക്കും. ട്രഷറിയിലെ മറ്റ് ഇടപാടുകള്‍ക്കും നിയന്ത്രണം ശക്തിപ്പെടുത്തി. നിയന്ത്രണങ്ങളോടെയാണെങ്കിലും മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്.
പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചത് ശമ്പളത്തിനും പെന്‍ഷനുമാണെന്ന് ധനമന്ത്രി വിശദീകരിച്ചെങ്കിലും ട്രഷറിയിലെ നിയന്ത്രണം കടുപ്പിച്ചു. 50000 രൂപയില്‍ കൂടുതല്‍ പണമായി ട്രഷറികളിലെ കൗണ്ടര്‍ വഴിയും ലഭിക്കില്ല. ഇത് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനും ബാധകമാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. 50,000 രൂപയ്ക്ക് മുകളിലുള്ള തുക ട്രഷറിയിൽനിന്ന് മാറാനാകില്ല. ശമ്പളം പിൻവലിക്കൽ, ട്രഷറി അക്കൗണ്ടുകളിൽനിന്നുള്ള പണം പിൻവലിക്കൽ എന്നിവയെക്കെല്ലാം നിയന്ത്രണം ബാധകമാണ്. 50,000 രൂപവരെയുള്ള തുക ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിൽനിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മാസത്തിലെ മൂന്നാം പ്രവൃത്തി ദിവസത്തോടെ ജീവനക്കാർക്കെല്ലാം ശമ്പളം നൽകണമെന്നു ട്രഷറി കോഡിലുണ്ട്. ഇതിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്കു നാലാം ദിവസം മുതൽ ശമ്പളം നൽകണം. സാമ്പത്തികപ്രതിസന്ധി കാരണമാണു ചരിത്രത്തിൽ ആദ്യമായി ശമ്പളവിതരണം നീളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക