തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതി ഹസ്സൻകുട്ടി ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. മോഷണ കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ആളാണ് ഹസ്സൻകുട്ടി. കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം മുഖം മൂടി റെയിൽവേ ട്രാക്കുവഴി പോകുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങള്‍ പിന്തുടർന്നുള്ള അന്വേഷണമാണ് ഹസ്സൻകുട്ടിയെന്ന കബീറിലേക്ക് എത്തിയത്. തട്ടുകടയിലും മറ്റും ജോലി ചെയ്ത് റോഡരികിലും ബീച്ചിലുമാണ് ഇയാൾ കിടന്നറുങ്ങുന്നതാണ് പതിവ്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് പിടിയിലായ ദിവസവും ധരിച്ചിരുന്നത്.
റെയിൽ വേ ട്രാക്കിലൂടെ ആനയറ ഭാഗത്ത് കയറി തലയിൽ മുണ്ടിട്ട് നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ കണ്ട് പൊലിസിന് സംശയം തോന്നി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയായിരുന്നു. ആനയറിയിലെത്തി ഇയാൾ തലയിലെ തുണി മാറ്റി. പിന്നീട് വെണ്‍പാലവട്ടത്ത് വന്നു. ഒരു തട്ടുകടയ്ക്ക് സമീപം കിടന്നുറങ്ങി. രാവിലെ കെഎസ്ആർടിസി ബസ് കയറി തമ്പാനൂരിൽ വന്നു. തമ്പാനൂരിൽ നിന്നാണ് മുഖം വ്യക്തമാകുന്ന പകൽ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്. പിന്നീട് ഇയാൾ തമ്പാനൂരിൽ നിന്നും ആലുവയിലും അവിടെനിന്നും പളനിയിൽ പോയി തലമൊട്ടയടിച്ചു. ഗുജറാത്തിലാണ് ജനിച്ചത്, കുട്ടിയായിരുന്നപ്പോള്‍ ദത്തെടുത്ത് നാവായികുളത്ത് എത്തിയതാണെന്നാണ് പ്രതി വെളിപ്പെടുത്തുന്നത്.
ജയിൽ അധികൃതകരാണ് പോക്സോ കേസിൽ പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക