ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തിലെ ‘ഗാമിനി’ എന്ന പെൺചീറ്റ പ്രസവിച്ചു. അഞ്ച് ചീറ്റ കുഞ്ഞുങ്ങളാണ് ഉള്ളത്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവാണ് വാർത്ത എക്സിലൂടെ പങ്കുവച്ചത്. കുഞ്ഞുങ്ങളുടെ വീഡിയോയും ചിത്രങ്ങളും അദ്ദേഹം വാർത്തയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ത്സ്വലു കലഹാരി റിസർവ് വനത്തിൽ നിന്നാണ് ഗാമിനിയടക്കമുള്ള ചീറ്റകളെ എത്തിച്ചത്. ഇതോടെ ഇന്ത്യയിൽ ജനിച്ച ചീറ്റ കുഞ്ഞുങ്ങൾ പതിമൂന്നെണ്ണവും ആകെ മൊത്തം ചീറ്റകളുടെ എണ്ണം ഇരുപത്തിയാറുമായി.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച് ചീറ്റകളുടെ ആദ്യ പ്രസവും ഇന്ത്യൻ മണ്ണിലെ നാലാമത്തെ പ്രസവവുമാണ് ഇത്. നമീബിയയിൽ നിന്ന് കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ജ്വാലയ്ക്ക് രണ്ട് കുഞ്ഞുങ്ങളും ആശയ്ക്ക് ഒരു കുട്ടിയുമാണ് ജനിച്ചത്.
2023 മാർച്ചിലാണ് ജ്വാലയുടെ ആദ്യ പ്രസവും അതിൽ നാല് കുഞ്ഞുങ്ങളാണ് ജനിച്ചത്. എന്നാൽ നാല് കുട്ടികളിൽ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു. അതിൽ രണ്ടെണ്ണം ചൂടും നിർജ്ജലീകരണവും കരണമാണ് മരണപ്പെട്ടത്. നിലവിൽ ഏഴു പെൺചീറ്റകളും ആറു ആൺ ചീറ്റകളും 13 കുഞ്ഞുചീറ്റകളുമാണ് ഇന്ത്യയിൽ ഉള്ളത്.
2022 സെപ്റ്റംബറിലാണ് പ്രോജക്ട് ചീറ്റയുടെ ഭാഗമായി സൗത്ത് ആഫ്രിക്കയില്‍ നിന്നും നമീബയില്‍ നിന്നും ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക