കർണാടക: ഭക്ഷണത്തിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിന് കർണാടക സർക്കാർ വിലക്ക് ഏർപ്പെടുത്തി. റോഡാമൈൻ-ബി ഉൾപ്പെടെയുള്ള അപകടകാരിയായ കൃത്രിമ നിറങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിലാണ് വിലക്ക്. അർബുദത്തിന് കാരണമായ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ നിർമ്മാണവും വിൽപനയും സർക്കാർ തടഞ്ഞത്. ബംഗളൂരുവില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും പരിശോധനയ്ക്കെടുത്ത 200 ലധികം സാംപിളുകളില്‍ അര്‍ബുദത്തിന് കാരണമായ രാസവസ്തുക്കൾ കണ്ടെത്തിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പരിശോധനയ്ക്കെടുത്ത 171 ഗോബി മഞ്ചൂരിയന് സാംപിളുകളില്‍ 107 എണ്ണത്തിലും അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തി. 25 പഞ്ഞി മിഠായി സാംപിളുകളില്‍ നിന്ന് 15 എണ്ണത്തിലും രാസ വസ്തുകളുടെ സാനിധ്യം കണ്ടെത്തിയതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഇങ്ങനെയുള്ള കൃത്രിമ നിറങ്ങളുപയോഗിച്ച ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നത് അര്‍ബുദം അടക്കമുള്ള ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി എക്സില്‍ വ്യക്തമാക്കി. ഇതിനാലാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
ഉത്തരവ് ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിനൊപ്പം ഏഴ് വർഷം മുതല്‍ ജീവപര്യന്തം വരെ തടവും 10 ലക്ഷം പിഴയും കിട്ടാം. അന്യ സംസ്ഥാനങ്ങളായ തമിഴ്നാടും ഗോവയും ഇതേ കാരണങ്ങള്‍ ഉന്നയിച്ച് പഞ്ഞി മിഠായിയും ഗോബി മഞ്ചൂരിയനും വില്പന നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക