സമീപ കാലത്ത് വളരെയധികം പഠനങ്ങൾക്ക് വിധേയമായിട്ടുള്ള വിഷയമാണ് കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും കാൻസർ സാധ്യതയും. സ്കൂളുകൾ കഴിഞ്ഞ് വരുന്ന കുട്ടികൾ ആദ്യം തേടിപോകുന്നത് മൊബൈൽ ഫോണിനെയാണ്. ചെറിയ കുട്ടികളുടെ കാര്യം എടുത്താലോ അവർക്ക് ഭക്ഷണം നൽകാനും അടക്കിയിരുത്താനും ഉറങ്ങുന്നതിന് പോലും മാതാപിതാക്കൾ ഇന്ന് ഫോണിന്റെ സഹായമാണ് തേടുന്നത്. കുട്ടികൾ മാത്രമല്ല മുതിർന്നവരും ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഡിജിറ്റൽ ഉപകരണങ്ങൾ കയ്യടക്കികഴിഞ്ഞു.
മൊബൈൽ ഫോൺ റേഡിയേഷൻ കാരണം കുട്ടികളിൽ കാൻസർ വരാനുള്ള സാധ്യതയെ കുറിച്ച് പതിറ്റാണ്ടുകളായി നടക്കുന്ന ശാസ്ത്രീയ ഗവേഷണത്തിനും ഇതുവരെയും കൃത്യമായ ഒരു ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല. മൊബൈൽ ഫോണുകളിൽ നിന്ന് വരുന്ന നോൺ അയോണിങ് റേഡിയേഷനിൽ ഡി.എൻ.എ കേടുപാടുകൾക്ക് ആവശ്യമായ ഊർജം ഇല്ല എന്നാണ് പഠനമെങ്കിലും, ഇവയിൽ നിന്ന് പ്രവഹിക്കുന്ന റേഡിയോ തരംഗങ്ങൾ തലച്ചോറിനെയും കോശങ്ങളെയും നാഡി – ഞരമ്പുകളുടെ ശരിയാ പ്രവർത്തനത്തെയും സാരമായി ബാധിക്കും.
14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ ത്വക്ക് മുതൽ എല്ലാ അവയവങ്ങളും വളർച്ചയുടെ ഘട്ടത്തിൽ ആയതിനാൽ മൊബൈലിൽ നിന്നും വരുന്ന വൈദ്യുത കാന്തിക തരംഗങ്ങൾ മുതിർന്നവരെക്കാൾ വേഗത്തിൽ കുട്ടികളെ ബാധിക്കുന്നു. വീഡിയോ കാണുന്നതിനും ഗെയിമിനും മറ്റുമുള്ള മൊബൈൽ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി യെ ബാധിക്കും, വിഷാദം, വാശിയും ദേഷ്യവും വർധിക്കുക പഠനത്തിൽ ശ്രദ്ധകുറയുക തുടങ്ങി ആത്മഹത്യാ പ്രവണത വരെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിലൂടെ ഉണ്ടാകുന്നു. അതിനാൽ കുട്ടികൾക്ക് മൈബൈൽ ഫോൺ കൊടുക്കുന്നത് എപ്പോഴും ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക