തിരുവനന്തപുരം: വൻ പ്രതിഷേധത്തിനിടെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് ദ കേരള സ്റ്റോറിയുടെ സംപ്രേഷണം. ചിത്രം പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് എത്തിയിരുന്നു. കേരളത്തെ ഇകഴ്ത്തി ചിത്രീകരിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യം ഉന്നയിച്ചിരുന്നു.
സംസ്ഥാനത്ത് ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. നഗ്നമായ പെരുമാറ്റ ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വി ഡി വി ഡി സതീശൻ പറഞ്ഞു.
വന്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ ദ കേരള സ്റ്റോറി സിനിമ ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ആദ ശർമ്മ *നായികയായി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിർമ്മിച്ചത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ ആണ്. ചിത്രം ഇന്ത്യയില്‍ നിന്നും മൊത്തം 225 കോടി നേടിയെന്നാണ് വിവരം.
2023 മെയ് 5 നായിരുന്നു കേരള സ്റ്റോറിയുടെ തിയേറ്റർ റിലീസ്. ആ സമയത്ത് തന്നെ കേരളത്തിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് കേരളത്തെ ഒട്ടാകെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നും വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക