സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ നാല് കോടിയിലധികം രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. വാട്സ്ആപ്പ്, ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാണ് സൈബർ തട്ടിപ്പ് നടക്കുന്നത്. സൈബർ തട്ടിപ്പ് വർദ്ധിച്ചു വരുമ്പോഴും പോലീസിന് ഒരു തുമ്പും ലഭിച്ചിട്ടില്ല. ഓരോ ദിവസവും സൈബർ തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.
നാല് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കഴിഞ്ഞ നാലു ദിവസത്തിനിടെ സംസ്ഥാന നടന്നത്. പത്തോളം എഫ്ഐആറുകൾ ആണ് വിവിധ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സൈബർ പോലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പാലക്കാട്, വയനാട് ജില്ലകളിൽ രണ്ടു വീതം എഫ്ഐആറുകളും തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ മൂന്ന് എഫ്ഐആറുകൾ ആണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസം നേടിയവരാണ് തട്ടിപ്പിന് ഇരയാകുന്നവരിൽ ഏറെയും. ടെലഗ്രാം, വാട്സ്ആപ്പ് അക്കൗണ്ടുകളിലൂടെയാണ് തട്ടിപ്പ് കൂടുതലായും നടക്കുന്നത്. സൈബർ വിദഗ്ധർ പറയുന്നതനുസരിച്ച് വരും ദിവസങ്ങളിൽ ഇനിയും കേസുകൾ വർധിക്കും എന്നാണ് നിഗമനം. ദിനംപ്രതി തട്ടിപ്പ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും കേസെടുക്കുക എന്നതിലുപരി മറ്റ് നടപടികളിലേക്ക് കടക്കാൻ പോലീസിന് സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക