തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് 190 രൂപ നൽകണം. 80 രൂപയാണ് ഒരാഴ്ചക്കിടെ വർധിച്ചത്. ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. റംസാൻ, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വർധിക്കാനാണ് സാധ്യത
വില വര്‍ധന സാധാരണക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്നും വ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തിൽ കോഴി ഉത്പാദനം കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ നിന്നും കോഴിയുടെ വരവ് കുറഞ്ഞതുമാണ് വില ഇത്രയധികം വർധിക്കുന്നതിന് ഇടയാക്കിയത്. ചൂട് വർധിച്ചതോടെ കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോകുകയും തൂക്കം കുറയുകയും ചെയ്യുന്നതും ഫാമിന്റെ ഉടമകൾ ഉത്പാദനം കുറച്ചു. വെള്ളത്തിനടക്കം ക്ഷാമം വന്നതോടെ പല ഫാമുകളും കോഴി വളർത്തൽ ഗണ്യമായി കുറച്ചു. ഇതോടെയാണ് ചിക്കന്റെ വില ഇത്രയധികം കൂടിയത്.
റമസാൻ, ഈസ്റ്റർ, ചെറിയ പെരുന്നാൾ തുടങ്ങി ചിക്കന്‍ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള അവസരങ്ങൾ ഒരുമിച്ചു വരികയും ചെയ്തതോടെ ഉപയോഗവും കുത്തനെ കൂടി. ചിക്കൻ ക്ഷാമവും ആവശ്യക്കാർ കൂടിയതും കാരണമുള്ള സ്വാഭാവിക വിലക്കയറ്റമാണ് ഇപ്പോഴത്തേതെന്നാണ് അവർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക