മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് കോടതി ഏപ്രിൽ 19 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട വിധി പകർപ്പ് തയ്യാറാക്കുന്നത് വൈകിയതിനാലാണ് ഹർജി ഏപ്രിൽ 19ലേക്ക് കോടതി മാറ്റിവെച്ചത്.
നേരത്തെ മാത്യു കുഴൽനാടൻ എംഎൽഎ നിലപാട് മാറ്റിയ സംഭവത്തിൽ കോടതിയിൽ നിന്ന് വിമർശനം നേരിടേണ്ടി വന്നിരുന്നു. നേരത്തെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ട മാത്യു കുഴൽ നാടൻ പിന്നീട് ആവശ്യമെങ്കിൽ കോടതി നേരിട്ട് അന്വേഷിച്ചാൽ മതിയെന്ന തരത്തിൽ നിലപാട് മാറ്റം നടത്തിയിരുന്നു.
ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതിയാണ്. മാത്യു കുഴൽ നാടന്റെ ഹർജി രാഷ്ട്രീയ പ്രേരിതമാണ് എന്ന നിലപാടാണ് പ്രോസിക്യൂഷന്റേത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ കരിമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മാസപ്പടി ലഭിച്ചു എന്നാണ് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ ആരോപിക്കുന്നത്. മാത്യു കുഴൽ നാടൻ നൽകിയ ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക