ജസ്ന കേസിൽ സി ബി ഐ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി. തിരുവനന്തപുരം സി ജെ എം കോടതിയാണ് തിരോധാന കേസുമായി ബന്ധപ്പെട്ട് സി ബി ഐ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ജസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ഈ മാസം 19 ലേക്ക് കേസ് കോടതി മാറ്റി വെച്ചു. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സി ബി ഐ ഉദ്യോഗസ്ഥർ പരിശോധിച്ചില്ലെന്ന് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. ജസ്ന മരിച്ചു എന്ന് സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നും ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുവാൻ സാധിച്ചില്ലെന്നു ആയിരുന്നു സി ബി ഐ കണ്ടെത്തലുകൾ.
ജസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട് ശരിയായ ദിശയിൽ അന്വേഷണം നടത്തിയിട്ടില്ല എന്നും സി ബി ഐ അന്വേഷണം തൃപ്തികരമല്ലെന്നും കാണിച്ചാണ് ജെസ്നയുടെ പിതാവ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസ് പരിഗണിച്ച കോടതി കേസ് ഏപ്രിൽ 19ന് പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക