ആപ്പ് സ്റ്റോറില്‍ നിന്ന് വാട്സ്ആപ്പ്, ത്രെഡ് എന്നീ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ചൈന.രാജ്യത്തെ ആപ്പ് സ്റ്റോറിൽ നിന്ന് ഇതുപ്രകാരം മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് നീക്കം ചെയ്തതായി ആപ്പിൾ അറിയിച്ചു.ചൈനയിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇനി വാട്സാപ്പ് ഉപയോഗിക്കാൻ കഴിയില്ല.
ഇൻസ്റ്റഗ്രാം ആപ്പായ ത്രെഡ്സാണ് ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത മറ്റൊരു ആപ്പ്.ചൈനീസ് ആപ്പ് സ്റ്റോറിൽ മെറ്റയുടെ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും മെസൻജറും ഇപ്പോഴും ലഭ്യമാണ്.ഐ ഫോണുകളുടെ ചൈന വലിയ വിപണിയാണ്.ഓരോ രാജ്യങ്ങളിലെയും നിയമം അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ആപ്പിൾ പ്രതികരിച്ചു, ചൈനയുടെ ഈ അപ്രതീക്ഷിത നീക്കത്തോട് യോജിപ്പില്ലെന്നും ആപ്പിൾ കൂട്ടിച്ചേർത്തു.ആപ്പിള്‍ കമ്പനിയുടെ നിലപാട് ഈ വിഷയത്തില്‍ തര്ക്കങ്ങള്ക്കില്ലെന്ന് തന്നെയാണ്.
ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത് ചൈനയിലെ ഇൻ്റർനെറ്റ് റെഗുലേറ്ററായ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയതോടെയാണ്.ചൈനയിൽ ആപ്പിളിന്റെ ഐഫോൺ വിൽപ്പന സ്മാർട്ട്ഫോൺ വിപണിയിലെ വൻ മത്സരം മൂലം ഈ വർഷം ആദ്യം തന്നെ ഇടിഞ്ഞിരുന്നു. 24 ശതമാനമാണ് ഈ കാലയളവിൽ ഐഫോൺ വിൽപ്പന കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക