അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമൻ ടെസ്ല സാങ്കേതിക തകരാർ കാരണം വിൽപ്പന നടത്തിയ എല്ലാ സൈബര്‍ ട്രക്കുകളേയും തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതമായി.അപ്രതീക്ഷിതമായി സൈബര്‍ ട്രക്ക് അമിതവേഗതയിലേക്കെത്തുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി.പ്രശ്നകാരണം ആക്സിലേറ്റര്‍ പാഡില്‍ ഉപയോഗിച്ചിരിക്കുന്ന ലൂബ്രിക്കന്റാണ് എന്നു തിരിച്ചറിഞ്ഞതോടെയാണ് ഈ തിരിച്ചുവിളി.ആക്സിലേറ്റര്‍ ജാമായി പോയ സൈബര്‍ ട്രക്ക് ഉടമയുടെ വിഡിയോ ദിവസങ്ങള്‍ക്കു മുമ്പാണ് ടിക് ടോക്കില്‍ വൈറലായത്.
പെഡലിന് മുകളിൽ സ്ഥിതിചെയ്യുന്ന ആക്സിലറേറ്റർ പെഡൽ പാഡ് മുകളിലേക്ക് തെന്നിമാറുകയും ഫുട്വെൽ സ്പെയ്സിൽ കുടുങ്ങിപ്പോകുകയും ചെയ്യുമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ ഫയലിംഗ് അനുസരിച്ച് പറയുന്നുണ്ട്.കമ്പനി ഇതുവരെ വിതരണം ചെയ്ത എല്ലാ സൈബർ ട്രക്കുകളും ഇതുകാരണം തിരിച്ചുവിളിച്ചിട്ടുണ്ട്. പ്രശ്നം 3,878 യൂണിറ്റുകളെ ബാധിച്ചു.ഉപഭോക്താക്കൾക്ക് പുതിയ ആക്സിലറേറ്റർ പെഡൽ ഘടകം ഘടിപ്പിക്കുന്നതിന് അവരുടെ സൈബർട്രക്ക് അടുത്തുള്ള സേവന കേന്ദ്രത്തിലേക്ക് കൊണ്ടുപോകാം.അസംബ്ലി ചാർജില്ലാതെ ആക്സിലറേറ്റർ പെഡൽ മാറ്റിസ്ഥാപിക്കുമെന്ന് ടെസ്ല അറിയിച്ചു.
ഇതുകൂടാതെ ഏകദേശം 22 ലക്ഷം ഇലക്ട്രിക് കാറുകൾ മുന്നറിയിപ്പ് ലൈറ്റുകളുടെയും ഫോണ്ട് വിസിബിലിറ്റിയുടെയും പ്രശ്നങ്ങൾ കാരണം വിവിധ മോഡലുകളിലായി ടെസ്ല തിരിച്ചുവിളിച്ചു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ (NHTSA) ഔദ്യോഗിക പ്രസ്താവനയിൽ, ഉപയോക്താക്കൾക്ക് കാണാനും മനസ്സിലാക്കാനും കഴിയാത്തവിധം ചെറുതായ ഫോണ്ട് സൈസ് ഡാഷ്ബോർഡ് മുന്നറിയിപ്പ് ലൈറ്റുകളുള്ള സൈബർട്രക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവി നിർമ്മാതാവ് തിരിച്ചുവിളിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക