പിറന്നാൾ ദിവസം കേക്ക് കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ കേക്കിൽ അമിതമായ അളവിൽ അടങ്ങിയ കൃത്രിമ മധുരമാണ് കാരണക്കാരനെന്ന് കണ്ടെത്തി പോലീസ്.മാർച്ച് 24 നാണ് ചോക്ലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ പെൺകുട്ടിക്കും കുടുംബാംഗങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. അധികം വൈകാതെ മരണം സംഭവിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലേക്കാണ് പാട്യാലയിലെ പ്രമുഖ ബേക്കറിയിൽ നിന്നും ഓൺലൈനായി കേക്ക് ഓർഡർ ചെയ്തത്. കൂടുതൽ പരിശോധനയ്ക്കായി കേക്കിന്റെ കഷ്ണം അയച്ചതോടെയാണ് മരണകാരണം പുറത്ത് വന്നത്. മധുരം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന കൃതിമ സാമഗ്രിയായ സാക്കറിൻ ശരീരത്തിൽ അമിതമായ അളവിൽ കടന്നതാണ് മരണകാരണമെന്നാണ് വിലയിരുത്തൽ.
ഭക്ഷണങ്ങളിലും പാനീയങ്ങളിലും സാകറീൻ ചെറിയ അളവിൽ ചേർക്കാറുണ്ടെങ്കിലും ഇത് വലിയതോതിൽ ഉപയോഗിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില കുത്തനെ ഉയരാനിടയാക്കുമെന്നും ഇത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സാക്കറിൻ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഈ സാഹചര്യത്തിൽ ബേക്കറിക്കെതിരെ നടപടിയെടുക്കുമെന്നും ഉയർന്ന പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു. കുട്ടി മരണത്തിന് കീഴടങ്ങിയതിനെ തുടർന്നായിരുന്നു കേക്കിന്റെ സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക