ഇന്ത്യക്കായി മെയ്ഡ് ഇന്‍ ഇന്ത്യ ട്രെയിന്‍; ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാന്‍ ചെന്നൈ കോച്ച് ഫാക്ടറി തീരുമാനം.മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കുന്നത് ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിൽ തന്നെ ആണ്.
ബുള്ളറ്റ് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 320 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും.മണിക്കൂറില്‍ പരമാവധി 220 കിലോമീറ്റര്‍ വേഗത്തിലാണ് വന്ദേഭാരത് ട്രെയിനുകള്‍ സഞ്ചരിക്കുന്നത്.നൂറു കിലോമീറ്റർ 54 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാനാകുന്ന ട്രെയിനുകളാണ് നിര്മാണത്തിലുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.
ആഭ്യന്തരോത്പാദനവും തദ്ദേശീയ സാങ്കേതികവിദ്യയും കൂടുതലായി പ്രയോജനപ്പെടുത്തിയാണ് നിര്‍മാണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജപ്പാന്റെ സഹകരണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പടിഞ്ഞാറന്‍ ഇടനാഴിക്ക് ബദലായിട്ടാണ് മറ്റ് മൂന്ന് റെയില്‍വേ ഇടനാഴികളിലും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിക്കുക.
റെയില്പദ്ധതിക്കായി ജപ്പാന് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് ഏജന്‍സി 40,000 കോടി രൂപയാണ് മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് വായ്പ നല്‍കിയത്.1.08 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് മൊത്തം പദ്ധതിച്ചെലവ് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക