മൂന്നാറിലെ രാജമലയിൽ വരയാടുകളുടെ കണക്കെടുപ്പിന് നാളെ ആരംഭം കുറിക്കും. നാളെ മുതൽ ആരംഭിക്കുന്ന കണക്കെടുപ്പ് നാല് ദിവസം നീണ്ടു നിൽക്കും. ചിന്നാർ, ഇരവികുളം, പാമ്പാടും ചോല തുടങ്ങി ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന ഇടങ്ങളിലാണ് വരയാടുകളുടെ കണക്കെടുപ്പ് നടക്കുന്നത്.
ഓരോ ബ്ലോക്കിലും മൂന്ന് പേർ വീതം ഉണ്ടാകുന്ന സംഘം 33 ബ്ലോക്കുകൾ ആയി തിരിഞ്ഞാണ് കണക്കെടുപ്പ് നടത്തുക. ഇന്ന് രാവിലെ മൂന്നാർ വനംവകുപ്പ് ഡോർമെറ്ററിയിൽ സെൻസസിൽ പങ്കെടുക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി യോഗം ചേർന്നിരുന്നു. ലഭ്യമായ ഔദ്യോഗിക കണക്ക് അനുസരിച്ച് 803 വരയാടുകൾ ഉണ്ടെന്നാണ് വിവരം.
കണക്കെടുപ്പിന് ശേഷം മാത്രമേ പുതിയതായി ജനിച്ച കുഞ്ഞുങ്ങളുടെ ഉൾപ്പെടെയുള്ള കണക്ക് ലഭ്യമാവുകയുള്ളൂ. കണക്കെടുപ്പിന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ നിതിൻലാൽ എന്നിവർ നേതൃത്വം നൽകും.
പുതിയതായി ജനിച്ച കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള വരയാടുകളുടെ കൃത്യമായ കണക്ക് ലഭിക്കണമെങ്കിൽ നാളെ കണക്കാക്കുക പൂർത്തിയാകണം. വനം വകുപ്പിന്റെ നേതൃത്വത്തിലാണ് മൂന്നാർ രാജമലയിൽ കണക്കെടുപ്പ് നടക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക