ദില്ലി: ഉപയോക്താക്കളുടെ സ്വകാര്യതയില്‍ സന്ദേശങ്ങളിലെ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്സ്ആപ്പ്.ദില്ലി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത് കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. കീര്‍ത്തിമാന്‍ സിങാണ്.വാട്ട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും 2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്ത് നൽകിയ ഹര്‍ജികൾ ഹൈക്കോടതി പരിഗണിക്കവെയാണ് അഭിഭാഷകന് ഇക്കാര്യം അറിയിച്ചത്.
കൂടുതല്‍ പേര് ആപ്പ് ഉറപ്പുനല്‍കുന്ന സ്വകാര്യതയും സന്ദേശങ്ങള്‍ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതിനാലുമാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് അഭിഭാഷകന് കൂട്ടിച്ചേര്‍ത്തു.ലോകത്ത് ഒരിടത്തും ഇത്തരം നിയമങ്ങള്‍ നിലവിലില്ലെന്നും ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അധികസുരക്ഷയ്ക്ക് എന്തിനാണ് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നതെന്ന് മനസിലാകുന്നില്ലെന്നും അഭിഭാഷകന് വാദിച്ചു.ഭേദഗതിയുടെ ഉദ്ദേശം വ്യാജ സന്ദേശങ്ങൾ തടയുകയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയുമാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.ഓഗസ്റ്റ് 14ന് കേസ് വീണ്ടും പരിഗണിക്കും.
നിരവധി അടുത്തിടെയായി ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നത്.ഓണ്‍ലൈനില്‍ അല്പസമയം മുന്‍പ് വരെ ഉണ്ടായിരുന്ന കോണ്ടാക്ടുകള് കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചര്‍, ഡാറ്റ ഇന്റര്‍നെറ്റില്ലാതെ തന്നെ ഷെയര്‍ ചെയ്യാനുള്ള അപ്ഡേഷനൊക്കെ ഇതിലുള്‍പ്പെട്ടതാണ്.ഇത്തരം ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത് ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക