പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകരായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകരായി ഗാരി കേർസ്റ്റനും ജാസൺ ഗില്ലസ്പിയും ചുമതല ഏറ്റു. ഓസ്ട്രേലിയൻ മുൻ പേസറായ ജാസന്‍ ഗില്ലസ്പിക്കാണ് ടെസ്റ്റ് ടീമിന്റെ ചുമതല നൽകിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ മുൻ ബാറ്ററായ ഗാരി കേർസ്റ്റനാണ് ഏകദിന, ട്വന്റി 20 സംഘത്തിന്റെ ചുമതല. ടെസ്റ്റ് ടീമിന്റെയും ഏകദിന ടീമിന്റെയും ട്വന്റി 20 ടീമിന്റെയും സഹ പരിശീലകനായി അസ്ഹർ മഹ്മൂദ് നിയമിതനാവുകയും ചെയ്തിട്ടുണ്ട്.
രണ്ടു വർഷത്തെ കാലയളവിലേക്കാണ് ഗാരി കേർസ്റ്റനെയും ജാസൺ ഗില്ലസ്പിയെയും പരിശീലകരായി നിയമിച്ചിട്ടുള്ളത്. പാപുവ ന്യൂ ഗിനിയുടെ ചുമതല വഹിച്ചിട്ടുള്ള 49 കാരനായ ഗില്ലസ്പി 2010 മുതൽ പരിശീലക രംഗത്തുണ്ട്. 2011ൽ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായി ഇന്ത്യ മാറിയപ്പോൾ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത് കേർസ്റ്റൻ ആണ്.
ഐ പി എൽ ടീമിന്റെ ഗുജറാത്ത് ടൈറ്റൻസി ബാറ്റിംഗ് കോച്ചായി നിലവിൽ സേവനമനുഷ്ഠിക്കുന്ന കേർസ്റ്റൻ ദക്ഷിണാഫ്രിക്കയുടെയും ചുമതലൻക്കാരൻ ആയിട്ടുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ് ഇരുവർക്കും കീഴിൽ സഹ പരിശീലനായി അസ്ഹർ പ്രവർത്തിക്കുമെന്ന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക