നടൻ സൽമാൻ ഖാന്റെ വീടിനു നേരെ വെടിയുതിർത്ത കേസിലെ പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. സൽമാൻഖാന്റെ വീടിനു നേരെ വെടിയുതിർത്തതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ ആയിരുന്ന അനൂജ് തപാൻ ആണ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തത്.
ഏപ്രിൽ 26ന് പഞ്ചാബിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.
നാലഞ്ചു പോലീസുകാരുടെ കാവലിൽ ലോക്കപ്പിൽ കഴിഞ്ഞിരുന്ന പ്രതി ബുധനാഴ്ച രാവിലെ 11 ലോക്കപ്പിനോട് ചേർന്നുള്ള ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചതായാണ് ലഭ്യമാകുന്ന വിവരം. ഇക്കഴിഞ്ഞ ഏപ്രിൽ 14നാണ് അനുജും കേസിലെ മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദറും ചേർന്ന് മുംബൈയിലുള്ള സൽമാൻഖാന്റെ വസതിക്ക് പുറത്ത് വെടിവെച്ചത്.
അതേസമയം എന്താണ് അനുജ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് അന്വേഷിക്കണം എന്നാണ് പോലീസ് പറയുന്നത്. മഹാരാഷ്ട്രയിലെ മുതിർന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ പി കെ ജെയിൻ ലോക്കപ്പിലെ മരണം കൊലപാതകമായാണ് റിപ്പോർട്ട് ചെയ്യപ്പെടുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാ പോലീസുകാരെയും സിഐഡി വിഭാഗം ചോദ്യം ചെയ്യും എന്നും പറഞ്ഞു.
സൽമാൻഖാന്റെ വീടിനു നേരെ വെടിയുതിർത്ത കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത 4 പ്രതികൾക്കും ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുണ്ട് എന്നാണ് ലഭ്യമാകുന്ന സൂചന. ആത്മഹത്യ ചെയ്ത അനൂജ് തപാനെ കൂടാതെ വെടിയുതിർത്തതായി ആരോപിക്കപ്പെടുന്ന വിക്കിഗുപ്ത, സാഗർ പാൽ തുടങ്ങിയവരും കസ്റ്റഡിയിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക