ഇന്ത്യൻ സിനിമയുടെ മുഖമാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത് ബസ് കണ്ടക്ടറില്‍ നിന്ന് സിനിമാ ലോകത്തെ സൂപ്പര്‍താരമായി വളര്‍ന്നത് ഒരു സിനിമാ കഥ പോലെ ഏവർക്കും അറിയുന്ന കാര്യമാണ്. രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നദിയാവാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം നേടി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റെക്കോര്‍ഡ് തുകയാണ് ഈ ബയോപിക്കിന്റെ അവകാശം സ്വന്തമാക്കാന്‍ സാജിദ് നല്‍കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ചരിത്രമാകും. അടുത്ത വര്‍ഷം സിനിമ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇപ്പോള്‍ സല്മാന് നായകനായി എത്തുന്ന എആര്‍ മുരുകദോസ് ചിത്രം സിക്കന്തറിന്റെ നിര്‍മ്മാണഘട്ടത്തിലാണ് സാജിത് നഡ്വാല. അതിന് ശേഷമായിരിക്കും രജനി ചിത്രത്തിലേക്ക് കടക്കുക. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ബയോപികിന്റെ അവകാശം നേടാൻ ചെലവാക്കിയ ഏറ്റവും കൂടിയ തുക രജനികാന്തിന് വാഗ്ദാനം ചെയ്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം, ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വേട്ടയ്യന്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് രജനി ഇപ്പോള്‍. ഇതിന് ശേഷം ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യില്‍ താരം വേഷമിടും. രജനിയുടെ അവസാന സിനിമയാകും കൂലി എന്ന് സംവിധായകന് മിഷ്കിന് ഒരിക്കല്‍ പറഞ്ഞിരുന്നു.
തമിഴ് സിനിമയിൽ സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതവും സിനിമയാകുന്നുണ്ട്. ചിത്രത്തിൽ ധനുഷാണ് നായകൻ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യൻ’ എന്ന ചിത്രത്തിലാണ് രജനി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രമാണ് രജനി അടുത്താതായി കമ്മിറ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക