അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ അമേഠിയിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് നേരെ അതിക്രമം. ഓഫീസിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അക്രമികൾ തകർത്തു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അക്രമം നടന്നത്. സംഭവത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് പാർട്ടി ആരോപിക്കുന്നു.
അക്രമ വിവരം അറിഞ്ഞതിന് പിന്നാലെ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരാണ് ഓഫീലേക്ക് എത്തിയത്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗലും പാർട്ടി ഓഫീസ് സന്ദർശിച്ചു. സിഒ സിറ്റി മായങ്ക് ദ്വിവേദിക്കൊപ്പം വന്‍ പൊലീസ് സേനയും സ്ഥലത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി ചർച്ച നടത്തി.
സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉറപ്പ് നല്കി. പോലീസ് സേനയെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
അമേഠിയിൽ കോൺഗ്രസ് പ്രവർത്തകർക്കും നാട്ടുകാര്‍ക്കുമെതിരെയാണ് അതിക്രമം ഉണ്ടായത്. ഈ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായ പരിക്കുണ്ട്. അക്രമത്തില്‍ നാട്ടുകാരുടെ വാഹനങ്ങൾക്കും കേടുപാടുകൾ വന്നിട്ടുണ്ട്. സംഭവം നടന്നപ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. അമേഠിയിൽ ബി.ജെ.പി കനത്ത തോൽവി ഏറ്റുവാങ്ങുമെന്നതിന്റെ തെളിവാണ് ഈ സംഭവം”- അക്രമത്തെക്കുറിച്ച് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക