ഇന്ത്യൻ പുരുഷ റിലേ ടീം പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി. 3 മലയാളികളുടെവേഗതയും കുതിപ്പും ആണ് പുരുഷാ റിലേ ടീമിന് ഒളിമ്പിക്സ് യോഗ്യത നേടിക്കൊടുത്തത്. ഒളിമ്പിക്സിന് യോഗ്യത നേടിയ ടീമിൽ മലയാളികളായ കൊല്ലം നിലമേൽ സ്വദേശി മുഹമ്മദ് അനസ് യഹിയ,ഡൽഹി മലയാളിയായ അമോജ് ജേക്കബ്, പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ മുഹമ്മദ് അജ്മൽ എന്നിവരാണ് ട്രാക്കിൽ ഇറങ്ങിയത്. ഇവരോടൊപ്പം നാലാമനായി തമിഴ്നാട് സ്വദേശിയായ ആരോക്യ രാജീവും ഉണ്ടായിരുന്നു.
കഴിഞ്ഞവർഷം ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയ അത്ലറ്റുകളാണ് 3 മലയാളികളും. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡൽഹിയിൽ താമസമാക്കിയ വ്യക്തിയാണ് പാലാ രാമപുരം സ്വദേശിയായ ആമോജ്. 59.05 സെക്കൻഡ് സമയം കൊണ്ടാണ് അന്ന് ഇവർ ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കിയത്.
2000ൽ ആദ്യമായി സിഡ്നി ഒളിമ്പിക്സിന് യോഗ്യത നേടിയ പുരുഷ റിലേ ടീം ഇത് നാലാം തവണയാണ് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്. ടോക്കിയോയിൽ കഴിഞ്ഞതവണ നടന്ന ഒളിമ്പിക്സ് മത്സരത്തിൽ അനസ്, ആമോജ്, നോഹ നിർമ്മൽ ടോം,ആരോക്യ രാജീവ് എന്നിവരുടെ ടീം ഹീറ്റ്സിൽ നാലാം സ്ഥാനം നേടിയിരുന്നു. 8 പുരുഷന്മാരും 7 സ്ത്രീകളും അടക്കം 15 അത് ലീറ്റുകൾ ആയിരുന്നു ലോക റിലേ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരുന്നത്.
പരിക്കേറ്റ രാജേഷ് രമേശിനു പകരം നോഹ നിർമ്മൽ ടോമിനെ പരിഗണിക്കുമെന്ന് കരുതിയിരുന്നു എങ്കിലും മലയാളിയായ നോഹ നിർമൽ ടോമിന് ട്രാക്കിലിറങ്ങാൻ അവസരം ലഭിച്ചില്ല. അതേസമയം ഇന്ത്യൻ വനിത റിലേ ടീമിൽ മലയാളികളുടെ സ്ഥിരം സാന്നിധ്യം ഒരുകാലത്ത് ഉണ്ടായിരുന്നെങ്കിൽ ഏഴംഗ വനിതാ ടീമിൽ ഇക്കുറി ഒരു മലയാളി പോലും ഇടം പിടിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക