സംസ്ഥാനത്ത് കോഴിക്കോട് മലപ്പുറം ജില്ലകളിൽ 10 പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളതിൽ നാലുപേർ കോഴിക്കോട് ജില്ലയിൽ ഉള്ളവരാണ്. വൃക്ക മാറ്റിവെച്ച ശേഷം തുടർച്ചയിൽ കഴിയുന്ന രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത് ഈ രോഗം മൂലം ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വെസ്റ്റ് നൈൽ ബാധയെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ രോഗലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ പരിശോധന നടത്തിയപ്പോഴാണ് വെസ്റ്റ് നൈൽ ഫീവർ ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്രവങ്ങൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്ന് സ്ഥിരീകരണം ലഭിക്കുകയും ചെയ്തു.
മസ്തിഷ്ക ജ്വരത്തിന്റേതിനു സമാനമായ പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് വെസ്റ്റ് ഫീവറിന്റെ ലക്ഷണങ്ങൾ. മസ്തിഷ്ക ജ്വരത്തിന് സമാനമായ രോഗലക്ഷണം കാണപ്പെടുന്നതിനാൽ ആദ്യഘട്ടങ്ങളിൽ ചിലയിടത്ത് ഈ അസുഖത്തിനാണ് ചികിത്സ നൽകിയത്.
ക്യുലക്സ് ഇനത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതല്ല. ക്യുലക്സ് ഇനത്തിൽപ്പെട്ട കൊതുകുകൾ രോഗം ബാധിച്ച മൃഗം, പക്ഷി എന്നിവയെ കടിച്ച ശേഷം മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക. കൂടുതൽ അപകടകരമായി രോഗം മാറുന്നത് പ്രതിരോധശേഷി കുറഞ്ഞവരിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക