ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഇടക്കാല ജാമ്യ ഹർജിയിലും ഇന്ന് കോടതി വിധി പറയില്ല. കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഇന്നത്തെ വാദം പൂർത്തിയായതായും ഉത്തരവ് ഇന്നുണ്ടാകില്ലെന്നും മറ്റന്നാൾ കേസ് വീണ്ടും പരിഗണിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പാണ് അസാധാരണ സാഹചര്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കെജ്രിവാൾ രാഷ്ട്രീയക്കാരനാണോ എന്നത് കോടതിയുടെ വിഷയം അല്ലെന്നും രാഷ്ട്രീയക്കാരന് പ്രത്യേക നിയമമുണ്ട് എന്ന് പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഡൽഹിയിൽ പല ഫയലുകളും കുടുങ്ങിക്കിടക്കുന്നതായും അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളി അല്ലെന്നും കോടതിയിൽ പറഞ്ഞു.
അതേസമയം ഗുരുതരമായ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് കെജ്രിവാൾ എന്നും പ്രത്യേക വകുപ്പുകൾ ഇല്ലാത്ത കെജ്രിവാൾ ജയിലിൽ കഴിയുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും ഒന്നുമല്ലാത്ത മുഖ്യമന്ത്രിയാണ് കെജ്രിവാളെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചു. ജാമ്യത്തിൽ വാദം കേൾക്കൽ മാറ്റണമെന്ന് ആവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയിലിൽ ആയിട്ടും മുഖ്യമന്ത്രിയായി തുടരുന്നത് വ്യക്തിപരമായ തീരുമാനമാണ് സുപ്രീംകോടതിയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക