സംസ്ഥാനത്ത് രണ്ടു മാസത്തെ മധ്യ വേനൽ അവധി കാലത്തിനു ശേഷം സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നും സ്കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്നും സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നൽകി.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ എത്തിക്കുന്ന വാഹനങ്ങൾ ഫിറ്റ്നസ് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതു കൂടാതെ വസ്ത്രം, പുസ്തകം, ഉച്ച ഭക്ഷണം എന്നിവ ഉറപ്പാക്കുന്നതിനും ശുചിത്വ വിദ്യാലയം, ഹരിത വിദ്യാലയം തുടങ്ങിയ ക്യാമ്പയിൻ നടത്താനും സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, എം ബി രാജേഷ്, കെ രാജൻ, പി രാജീവ് എന്നിവരും പങ്കെടുത്ത യോഗത്തിൽ സ്കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വില്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക