മലയാള സിനിമ മേഖലയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ യിൽ വൻ മാറ്റങ്ങൾക്ക് സാധ്യത ഉണ്ടെന്ന് റിപ്പോർട്ടുകൾ. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുള്ള നടൻ മോഹൻലാലും ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും നേതൃസ്ഥാനങ്ങളിൽനിന്ന് ഒഴിയുമെന്നാണ് വിവരം. വർഷങ്ങളായി സംഘടനയുടെ നേതൃനിരയിലുള്ള ഇടവേള ബാബു സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരം.
മോഹൻലാലിന്റെ നേതൃത്വത്തിൽ വലിയ പരാതികൾ ഒന്നുമില്ലാതെയാണ് കഴിഞ്ഞ ഭരണസമിതി കടന്നുപോയത്. പ്രസിഡണ്ട് സ്ഥാനത്തുനിന്നും മോഹൻലാൽ മാറിയാൽ പകരം ആര് ആ സ്ഥാനത്ത് വരും എന്ന കാര്യവും വലിയതോതിൽ ചർച്ചയിൽ ചെയ്യപ്പെടുന്നുണ്ട്. പുതിയ ആളുകൾ വരട്ടെ എന്നും ഒരു മാറ്റം അനിവാര്യമാണെന്നും ആണ് അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞത്.
1994 ൽ അമ്മ സംഘടന രൂപീകരിച്ചതിനുശേഷം ഉള്ള മൂന്നാമത്തെ ഭരണസമിതി മുതൽ സംഘടനയുടെ നേതൃനിരയിലുള്ള വ്യക്തിയാണ് ഇടവേള ബാബു. കഴിഞ്ഞ തവണ അദ്ദേഹം ഭാരവാഹിത്വം ഒഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും നടൻ മമ്മൂട്ടിയുടെ നിർബന്ധപ്രകാരം തൽസ്ഥാനത്ത് തുടരുകയായിരുന്നു. 2018ൽ അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു ഇന്നസെന്റ് പ്രസിഡണ്ടും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ മൂന്നാമത്തെ ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറിയായാണ് തുടങ്ങിയത്.
2021ൽ നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. ഇതുകൂടാതെ അമ്മയുടെ പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബാബുരാജ്, ലെന, ലാൽ, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെൻട്രലിൽ വച്ച് അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം നടക്കും. ജൂൺ 3 മുതൽ പത്രികകൾ സ്വീകരിക്കുകയും ചെയ്യും. അമ്മ സംഘടനയുടെ ഭാഗമായ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ടവകാശം ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക