ബിജെപി ഒരിക്കലും സംവരണം അവസാനിപ്പിക്കില്ലെന്നും ഭരണഘടനയുടെ ആമുഖം ആദ്യമായി തിരുത്തിയത് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധി ആണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അത്തരത്തിൽ ഒരു കാര്യം ബിജെപി ഒരിക്കലും ചെയ്യില്ലെന്നും കോൺഗ്രസും മറ്റു രാഷ്ട്രീയപാർട്ടികളും ഒട്ടേറെ തവണ അത് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഒരിക്കലും ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ലെന്നും മറ്റ് രാഷ്ട്രീയപാർട്ടികൾ ഒട്ടേറെ തവണ അത് ചെയ്തിട്ടുണ്ട് എന്നും അവർ ഇപ്പോൾ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിൽ 1976 ലാണ് ആദ്യമായി മാറ്റം വരുത്തിയത് എന്ന് പറഞ്ഞ അദ്ദേഹം ഇന്ദിരാഗാന്ധിയാണ് അത് ചെയ്തത് എന്നും പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബിജെപി അധികാരത്തിലേറിയാൽ ഭരണഘടന കീറി കളയും എന്ന പ്രസ്താവനക്കുള്ള പ്രതികരണമായാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം. മതാടിസ്ഥാനത്തിൽ ഒരിക്കലും ബിജെപി സംവരണം അനുവദിക്കില്ലെന്നു പറഞ്ഞ അദ്ദേഹം ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കാൻ ബിജെപിക്ക് പദ്ധതിയിൽ നിന്നും കൂട്ടിച്ചേർത്തു.
മതാടിസ്ഥാനത്തിൽ സംവരണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്ന് പറഞ്ഞ അദ്ദേഹം ഒ ബി സി വിഭാഗങ്ങളിൽ പെടുന്നവർക്ക് ഈ രാജ്യത്ത് സംവരണം വേണമെന്നും അഭിപ്രായപ്പെട്ടു. മതാടിസ്ഥാനത്തിൽ സംവരണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണഘടന അനുവദിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക