പാരീസ്: ഫ്രാൻസിലെ പാരീസിലുള്ള ചരിത്ര പ്രസിദ്ധമായ ഈഫൽ ടവർ കാണാനെത്തുന്ന സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനം. അടുത്ത മാസം മുതൽ 20 ശതമാനം വർധിപ്പിക്കും. വരുമാനം ഈഫൽ ടവറിലെ അടിയന്തര പുനഃരുദ്ധാരണ പ്രവർത്തികൾക്ക് ഉപയോഗിക്കാനാണ് തീരുമാനം.
നിലവിൽ 29.40 യൂറോയാണ് ഈഫൽ ടവറിന് മുകളിലേക്ക് ലിഫ്റ്റ് വഴി എത്തുന്നതിന് സന്ദർശകരിൽ നിന്ന് ഈടാക്കുന്നത്. ഇത് ജൂൺ 17 മുതൽ 35.30 യൂറോയാകും.12 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളുടെ ടിക്കറ്റ് നിരക്ക് 17.70 യൂറോ ആയും 4 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളുടേത് 8.90 യൂറോ ആയും വര്‍ധിച്ചു. വര്‍ഷത്തില്‍ എല്ലാദിനവും തുറക്കുന്ന ഈഫല്‍ ഗോപുരം കാണാന്‍ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്താറുണ്ട്.
കൊവിഡ് മഹാമാരി സമയത്തുണ്ടായ സന്ദർശകരുടെ ഇടിവ് ഈഫൽ ടവറിലെ വരുമാനത്തെ ബാധിച്ചിരുന്നു. ടവറിന്റെ മേൽനോട്ടം വഹിക്കുന്നവരുടെ ഭാഗത്ത് സാമ്പത്തിക കെടുകാര്യസ്ഥത ചൂണ്ടികാട്ടി അടുത്തിടെ ഈഫൽ ടവറിലെ ജീവനക്കാർ സമരം നടത്തിയിരുന്നു.
ഏതാനും മാസങ്ങള്‍ക്കകം പാരീസില്‍ ഒളിമ്പിക്സ് ആരംഭിക്കുന്നതോടെ ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഈഫല്‍ ഗോപുരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടെ മുന്നില്‍കണ്ടുകൊണ്ടാണ് നിരക്കുവര്‍ധനവ്. ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക