കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായി മറിയിരിക്കുകയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയും അതിലെ അണിയറ പ്രവർത്തകരും. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതോടെ കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.
ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. ചിത്രത്തേയും അണിയറയിൽ പ്രവർത്തിച്ചവരേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷത്തിലെത്തിയത്.
ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ച പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ന്റെ എല്ലാ അണിയറപ്രവര്‍ത്തകരും മഹത്വത്തില്‍ തിളങ്ങുകയാണ്. #Cannes2024ല്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയതിന് അനസൂയ സെന്‍ഗുപ്തയ്ക്കും പ്രഗത്ഭനായ സന്തോഷ് ശിവനും നിറഞ്ഞ സ്നേഹവും നന്ദിയും, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത സംവിധായിക ഈ പുരസ്കാരം സ്വന്തമാക്കുന്നത്. മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നടൻ അസീസ് നെടുമങ്ങാടും, നടി ഛായാ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
മുംബൈ നഗരത്തിൽ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കാനിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച പ്രശംസകൾ നേടുകയും എട്ട് മിനിറ്റോളം കാണികൾ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയും ചെയ്തിരുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലെത്തുന്നത്. 1994-ൽ ഷാജി എൻ കരുണിന്റെ ‘സ്വം’ മത്സര വിഭാഗത്തില്‍ ഇടം പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക