ആം ആദ്മി പാർട്ടി നേതാവ് സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവത്തിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി കോടതി. സ്വാതി മലിവാൾ എംപിയെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി എ ആയ ബിഭവ് കുമാറിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി മുറിയിൽ സ്വാതി മലിവാൾ പൊട്ടി കരഞ്ഞു. പ്രതിഭാഗം വാദം നടക്കുന്നതിനിടെയാണ് സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞത്.
പ്രതിഭാഗം അഭിഭാഷകനായ എൻ ഹരിഹരൻ പരുക്കുകൾ സ്വാതി സ്വയം ഉണ്ടാക്കിയതാണെന്ന് വാദിച്ച സമയത്താണ് ഇവർ പൊട്ടിക്കരഞ്ഞത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ സിസിടിവി ഇല്ലാത്ത ഡ്രോയിങ് റൂം മനപ്പൂർവ്വം സ്വാതി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ആസൂത്രിതമായ ആരോപണങ്ങളാണ് സ്വാതി ഉന്നയിച്ചത് എന്നും പറഞ്ഞ പ്രതിഭാഗം അഭിഭാഷകൻ സ്വാതിയെ അപകീർത്തിപ്പെടുത്താൻ അല്ല ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് അറിയിച്ചതെങ്കിലും അവർ വികാരാധീനയാവുകയായിരുന്നു.
സ്വാതി മലിവാളിനെ മർദ്ദിച്ച കേസിൽ ബിഭവ് കുമാർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നേരത്തെ ബിഭവ് കുമാർ സമർപ്പിച്ച ജാമ്യ അപേക്ഷ കോടതി തള്ളുകയും രണ്ടാമത്തെ അപേക്ഷ ഇന്ന് പരിഗണിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക