അങ്കമാലിയിൽ ഗുണ്ടാ നേതാവ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പി. ഡിവൈഎസ്പി എം ജി സാബുവും 3 പോലീസുകാരും ആണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിൽ പങ്കെടുക്കാനായി എത്തിയത്. അടുത്തമാസം സർവീസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ഗുണ്ടാ നേതാവ് നൽകിയ വിരുന്നിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഡിവൈഎസ്പി.
ഇന്നലെ വൈകുന്നേരം അങ്കമാലി എസ് ഐ പരിശോധനക്ക് എത്തിയതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. എസ്ഐക്ക് തന്നെ പിടിക്കാൻ അധികാരമില്ലെന്ന് ക്ഷോഭിച്ച ഡിവൈഎസ്പി പോലീസുകാരാണ് തന്റെ കൂടെയുള്ളതെന്ന വിവരം മറച്ചുവെച്ച് കൂടെയുള്ളത് തന്റെ സുഹൃത്തുക്കളാണെന്നും പറഞ്ഞു. എസ് ഐ യെ വിരട്ടിയാണ് ഗുണ്ടയുടെ വീട്ടിൽ നിന്നും ഡിവൈഎസ്പി രക്ഷപ്പെട്ടത്.
അങ്കമാലിയിലെ പുളിയാനത്ത് കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്. നിരവധി കുറ്റ കൃത്യങ്ങളിൽ പങ്കാളിയായ ആളാണ് തമ്മനം ഫൈസൽ എന്ന ഗുണ്ടാ നേതാവ്. ഡിജിപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഗുണ്ടാ ആക്രമണത്തെ ചെറുക്കുന്നതിനുള്ള ശ്രമം നടക്കുമ്പോഴാണ് ഡിവൈഎസ്പി ഗുണ്ടാ നേതാവിന്റെ വീട്ടിൽ വിരുന്നിന് പോയത് എന്നത് വളരെ ഗൗരവകരമായ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക