തിരുവനന്തപുരം: അറബിക്കടലില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. ഇന്ത്യൻ സമയം രാത്രി 8:56ഓടെയാണ് ഭൂചലനം ഉണ്ടായത്. ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഭൂകമ്പ നിരീക്ഷണ ഏജൻസികളും ഇക്കാര്യം സ്ഥിരീകരിച്ചു.
മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാലിദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ കുലുക്കം അനുഭവപ്പെട്ടു.
അതേസമയം മാലദ്വീപിൽ നിന്നും 216 കി.മി അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ പറയുന്നു.
മാലദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. സുനാമിക്ക് സാധ്യതയുള്ള തലത്തിലുള്ള തീവ്രതയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.
അതേസമയം, ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിൽ ശക്തമായ ഭൂചലനം ഉണ്ടായി. സുനാമി മുന്നറിയിപ്പുകളോ നാശനഷ്ടങ്ങളെക്കുറിച്ചുള്ള അടിയന്തര റിപ്പോർട്ടുകളോ ഉണ്ടായിട്ടില്ല.
പ്രാദേശിക സമയം രാവിലെ 9:47 ന് ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 6.6 ആണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തലസ്ഥാനമായ നുകുഅലോഫയിൽ നിന്ന് 198 കിലോമീറ്റർ (123 മൈൽ) വടക്ക് 112 കിലോമീറ്റർ (70 മൈൽ) ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക