ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയിലാണ് വന്‍ അപകടം നടന്നത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ ടെറസിലാണ് അപകടം നടന്നത്. വൻ തോതില്‍ പുകയും പ്രദേശത്ത് പരന്നു.
തീ ആളിപ്പടര്‍ന്ന ഉടൻ തന്നെ 12 രോഗികളെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതില്‍ കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന ഉടന്‍ സ്ഥലത്ത് വന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം. നാലോളം യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങളെത്തി തീ വയ്ക്കുകയും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയര്‍ ഓഫീസര്‍ അമരേന്ദ്ര പ്രതാപ് സിംഗ് വാർത്താ ഏജൻസികളോട് വ്യക്തമാക്കി.
ഷോർട്ട് സർക്യൂട്ടാണെന്ന് തീപിടിക്കാൻ കാരണമെന്നാണ് സൂചന. സംഭവത്തിൽ പൊലീസും ഫയർഫോഴും അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ആറ് നവജാത ശിശുക്കൾ വെന്ത് മരിച്ചിരുന്നു. ആറ് കുഞ്ഞുങ്ങളെ രക്ഷിച്ചു. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയിൽ തീപിടുത്തമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക