ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിൽ സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നാരായൺ റാണെ തുടങ്ങിയ മുൻ കേന്ദ്രമന്ത്രിമാർക്ക് ഇടമില്ല. ഉത്തർപ്രദേശിലെ അമേഠിയിൽ 1.6 ലക്ഷം വോട്ടിനാണ് സ്മൃതി ഇറാനി കോൺഗ്രസിലെ കിഷോരി ലാൽ ശർമയോട് പരാജയപ്പെട്ടത്. രണ്ടാം മോദി മന്ത്രിസഭയിൽ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു സ്മൃതി.
ഹിമാചൽപ്രദേശിലെ ഹാമിർപൂരിൽനിന്ന വിജയിച്ച അനുരാഗ് ഠാക്കൂർ മോദി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്നു. രണ്ടാം മോദി മന്ത്രിസഭയിൽ ചെറുകിട വ്യവസായ വികസനവകുപ്പ് മന്ത്രിയായിരുന്നു നാരായൺ റാണെ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ രത്നഗിരി മണ്ഡലത്തിൽനിന്നാണ് അദ്ദേഹം വിജയിച്ചത്.
ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മോദി മന്ത്രിസഭയിൽ അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവർ തുടരും. അർജുൻ മേഘ്വാൾ, ചിരാഗ് പാസ്വാൻ, ജയന്ത് ചൗധരി എന്നിവർ മന്ത്രിമാരാകും. എച്ച്എഎം നേതാവ് ജിതിൻ റാം മാഞ്ചിയും സുഭാഷ് മഹതോയും മന്ത്രിസഭയിലേക്കെത്തും.
ടിഡിപിക്ക് രണ്ട് മന്ത്രമാരുണ്ടാകും. റാംമോഹൻ നായിഡു കാബിനറ്റ് മന്ത്രിയും പി ചന്ദ്രശേഖരൻ സഹമന്ത്രിയും ആകും. സിആർ പാട്ടീൽ, ഗിരിരാജ് സിങ്, ജെപി നഡ്ഡ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ശോഭാ കരന്ദലജെ, രവ്നീത് സിങ് ബിട്ടു, ഹർഷ് മൽഹോത്ര എന്നിവരും മന്ത്രിമാരാകും. മനോഹർ ലാൽ ഖട്ടറും പ്രൾഹാദ് ജോഷിയും മോദി മന്ത്രിസഭയിലിടെ നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക