ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന് പോരാട്ടത്തിൽ ടോസ് നേടിയ പാകിസ്ഥാന് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയെ ബാറ്റിങിനയച്ചു. ന്യൂയോർക്കിലെ നാസോ കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ ടീമിൽ മാറ്റമില്ല. മഴയെ തുടര്‍ന്നു ടോസ് വൈകിയിരുന്നു. പിന്നീട് മഴ നിന്നതോടെയാണ് ടോസിട്ടത്. മത്സരം അര മണിക്കൂര്‍ വൈകിയാണ് തുടങ്ങുന്നത്.
പാകിസ്താൻ ടീമിൽ അസം ഖാന് പകരം ഇമാദ് വസിം കളിക്കും. രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്താന് ജയം അനിവാര്യമാണ്. അയർലൻഡിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ തുടങ്ങിയപ്പോൾ, അമേരിക്കയോട് സൂപ്പർ ഓവറിൽ തോറ്റ് നാണക്കേടിന്റെ പടുകുഴിയിലാണ് പാകിസ്ഥാൻ.
ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തി. സഞ്ജു സാംസണ് ഇടം പിടിച്ചില്ല. ആദ്യ മത്സരത്തിൽ അർധ സെഞ്ചുറിയോടെ തിളങ്ങിയ നായകൻ രോഹിത് ശർമ്മക്കൊപ്പം പാകിസ്ഥാനെതിരെ മികച്ച റെക്കോർഡുള്ള വിരാട് കോലി കൂടി മിന്നിച്ചാൽ ഇന്ത്യക്ക് ആശങ്ക വേണ്ട.
ഇന്ത്യൻ ടീം; രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബൈ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറഅർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്
പാകിസ്താൻ ടീം: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ശദബ് ഖാൻ, ഇമാദ് വസിം, ഇഫ്തിക്കർ അഹമ്മദ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക