ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിൻ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംത, ഹർഷ മൽഹോത്ര എന്നിവർ ഉപരിതല ഗതാഗത വകുപ്പിലെ സഹമന്ത്രിമാരാകും.
സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇന്നലെ നടന്ന മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആകെ 72 മന്ത്രിമാരാണ് ചുമതല ഏറ്റെടുത്തത്.
അതേസമയം, ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി എം പി. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യനും രണ്ടു വകുപ്പുകൾ നൽകിയിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും.
മന്ത്രിമാരും അവരുടെ വകുപ്പുകളും
അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗഡ്കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. അശ്വിനി വൈഷ്ണവ്- റെയിൽവേ മന്ത്രാലയം. നിർമല സീതാരാമൻ ധനകാര്യം. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും. മനോഹർലാൽ ഖട്ടാർ- ഊർജം ഭവനം നഗരകാര്യം.
വാണിജ്യം – പിയൂഷ് ഗോയൽ, ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി, തൊഴിൽ – മൻസുഖ് മാണ്ഡവ്യ, ജൽ ശക്തി – സിആര്‍ പാട്ടീൽ, വ്യോമയാനം – റാം മോഹൻ നായിഡു, പാര്‍ലമെൻ്ററി, ന്യൂനപക്ഷ ക്ഷേമം – കിരൺ റിജിജു.
പെട്രോളിയം – ഹര്‍ദീപ് സിങ് പുരി, വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാൻ, എംഎസ്എംഇ – ജിതൻ റാം മാഞ്ചി, വനിത ശിശു ക്ഷേമം – അന്നപൂര്‍ണ ദേവി. ഷിപ്പിങ് മന്ത്രാലയം – സര്‍വാനന്ദ സോനോവാൾ, സാംസ്കാരികം, ടൂറിസം – ഗജേന്ദ്ര സിങ് ഷെഖാവത്ത്, പരിസ്ഥിതി – ഭൂപേന്ദ്ര യാദവ്, ഭക്ഷ്യം – പ്രൾഹാദ് ജോഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക