പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വിവിധ ഇടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8:15 യാണ് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായാണ് അനുഭവപ്പെട്ടത്. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നേരിയ ഭൂചലനമാണ് ഉണ്ടായത് എന്നും അധികൃതർ അറിയിച്ചു.
മൂന്ന് മുതൽ നാല് സെക്കൻഡ് വരെ നീണ്ടുനിന്ന പ്രകമ്പനം തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, വേലൂർ മുണ്ടൂർ, എരുമപ്പെട്ടി, കരിയന്നൂർ, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംകോട്, കടങ്ങോട് ഭാഗങ്ങളിലാണ് അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെ ഉണ്ടായ പ്രകമ്പനത്തെ തുടർന്ന് വീടുകളിൽ അടുക്കളയിൽ ഇരുന്ന പാത്രങ്ങളും ഉപകരണങ്ങളും താഴെ വീഴുകയും പരിഭ്രാന്തരായ ആളുകൾ വിവിധ ഇടങ്ങളിൽ വീടിനു പുറത്തേക്ക് ഇറങ്ങി ഓടുകയും ചെയ്തു.
ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലാ ഭരണകൂടം ഭൂചലനം ഉണ്ടായ മേഖലകളിൽ തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോട് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക