ഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നു. സി.ബി.ഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയാണ് കോടതി നൽകിയിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളോടൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് സി.ബി.ഐ നീക്കം. അതേസമയം സി.ബി.ഐ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. ഇഡിയെടുത്ത കേസിൽ ജാമ്യം ഉറപ്പായതോടെ സിബിഐയെ ഉപയോഗിച്ച് ബി.ജെ.പി കെജ്രിവാളിനെ അറസ്റ്റ് ചെയ്തുവെന്നാണ് പാർട്ടിയുടെ ആരോപണം.
ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ സി.ബി.ഐയും കൂടുതൽ കുരുക്ക് മുറുക്കുകയാണ് . ഇന്നലെ തിഹാർ ജയിലിൽ വന്ന് ചോദ്യം ചെയ്തു പിന്നാലെ ഇന്ന് റോസ് അവന്യൂ കോടതിയിൽ കെജ്രിവാളിനെ ഹാജരാക്കി. ആദ്യം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യുകയാണെന്ന് സി.ബി.ഐ കോടതിയിൽ അറിയിച്ചു. അതേസമയം സാക്ഷി എന്ന നിലയില്‍ നിന്ന് പെട്ടെന്ന് എങ്ങനെ ഒരാള്‍ പ്രതിയാകുമെന്ന് കെജ്രിവാളിന്റെ അഭിഭാഷകർ ആരാഞ്ഞു.
മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി നല്‍കിയിരിക്കുന്നത്. അഞ്ചുദിവസത്തെ കസ്റ്റഡിയായിരുന്നു സിബിഐ ആവശ്യപ്പെട്ടത്.കേസിൽ കോടതിയിൽ വൻ വാദ പ്രതിവാദങ്ങളാണ് നടന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും മനീഷ് സിസോദിയക്കെതിരെ താൻ മൊഴി നൽകിയിട്ടില്ലെന്നും കെജ്രിവാൾ വിചാരണ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക