ബാർബഡോസ്: ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അപരാജിതരായി ഫൈനലിലേക്ക് കുതിച്ചെത്തിയവരാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും. അതിനാല്‍ തന്നെ ഫൈനല്‍ തീപ്പാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസ് നഷ്ടമായ ഇന്ത്യക്ക് ഫൈനലിൽ ഭാഗ്യം തുണച്ചു. ഇരുടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി. ഫൈനലിൽ ശിവം ദുബെക്ക് പകരം സഞ്ജു സാംസൺ ഇലവനിൽ ഇടംപിടിക്കുന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.ഇത്തവണ കിരീടം സ്വന്തമാക്കിയാല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം 2 ടി20 ലോകകപ്പ് സ്വന്തമാക്കിയവരുടെ എലൈറ്റ് പട്ടികയിലേക്ക് കയറും.
രോഹിത് ശർമയുടെ മിന്നുംഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വിരാട് കോഹ്ലി ഫൈനലിൽ തിളങ്ങുമെന്ന് ആരാധകർ വിശ്വസിക്കുന്നു. രോഹിതിനൊപ്പം കോഹ്ലി തന്നെ ഓപ്പണിങിലിറങ്ങും. ബൗളിങ് സുശക്തമാണെങ്കിലും ബാറ്റിങിലെ പോരായ്മകളാണ് സൗത്താഫ്രിക്കയെ അലട്ടുന്നത്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക