ദോഹ: രാജ്യാന്തര വിപണിയിലാണ് എണ്ണയുടെ വില 30 മാസത്തിനുള്ളിലെ ഉയർന്ന വിലയായത്.ഒപെക് രാജ്യങ്ങളും റഷ്യയും നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇറാനായിരിന്നു ചുമതല എന്നാൽ ഇറാനിൽ ഉണ്ടായ അക്രമ സംഭവങ്ങളെ തുടർന്നാണ് എണ്ണ വില ഉയരാൻ കാരണം.ഒപെക് രാജ്യങ്ങളും റഷ്യയും ചില രാജ്യങ്ങളും ഉല്പാദനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ 2016 നവംബറിൽ എണ്ണ വില കുതിച്ചുയരാൻ തുടങ്ങിയത്.ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് .68.13 ഡോളർ എത്തിയിരിക്കുകയാണ്. 2015 മെയ് മാസത്തിലെ വിപണി വിലയിൽ ആണ് ഇപ്പോൾ എത്തി നിൽക്കുന്നത്.ബാരലിന് 115 ഡോളർ എത്തി നിൽകുമ്പോൾ 2014 ലാണ് എണ്ണ വില ഇടിഞ്ഞത്.അമേരിക്കയിലെ ഷെയ്ൽ കമ്പനികൾ ഉത്പാദനം ആരംഭിച്ചതായിരിന്നു കാരണം.രാജ്യാന്തര വിപണിയിൽ അസംസ്കൃത വില ഉയരുന്നത് ഇന്ത്യയെ സാരമായി തന്നെ ബാധിക്കും. പെട്രോൾ ,ഡീസൽ വില ഉയർന്നാൽ വിപണിയിൽ വിലക്കയറ്റം രൂക്ഷമാകും.വിലക്കയറ്റം കൂടിയാൽ റിസേർവ് ബാങ്ക് പലിശ നിരക്ക് സമീപ ഭാവിയിൽ ഉയർത്താനോ കുറയ്ക്കാനോ സാധ്യത ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക