ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ള കേസിലെ 16 കുറ്റവാളികൾക്കും കാലിത്തീറ്റ കുംഭകോണക്കേസിൽ തുറന്ന ജയിൽ. സിബിഐ കോടതി ജഡ്ജി ശിവ്പാൽ സിംഗാണ് കുറ്റവാളികളെ തുറന്ന ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്. ശിക്ഷയുടെ കാലാവധി ആറു മാസമായി കുറച്ചു നൽകണമെന്നും കുടുംബത്തോടൊപ്പം കഴിയുന്നതിന് ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി കുറ്റക്കാരിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കുറ്റവാളികളെ തുറന്ന ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്.
കുറ്റവാളികൾക്ക് കാലിത്തീറ്റയെക്കുറിച്ചും കന്നുകാലികളെക്കുറിച്ചും നല്ല അറിവുള്ളതിനാൽ ഇത് നല്ലൊരു മാർഗമാണെന്നും ജഡ്ജി പറഞ്ഞു. വീഡിയോ കോണ്‍ഫറൻസിലൂടെയായിരുന്നു ഉത്തരവ്.
കുഭംകോണക്കേസിൽ ലാലു പ്രസാദ് യാവിനെ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ദിവസം മൂന്നര വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക