തിരുവനന്തപുരം: അമലാ പോളിനെ പിന്നാലെ നടനും എം പിയുമായ സുരേഷ് ഗോപിയുടെ പേരിലും വാഹന രജിസ്ട്രേഷൻ തട്ടിപ് പുറത്തു വന്നത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തെന്നായിരുന്നു കേസ്.വാഹന തട്ടിപ് രജിസ്ട്രേഷൻ കേസിൽ ഉപാധികളോടെയാണ് ഹൈകോടതി സുരേഷ് ഗോപിക്ക് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ച്ചയും അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ഹൈകോടതി നിർദേശ പ്രകാരം സുരേഷ് ഗോപി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു. വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് സർക്കാരിനെ നികുതി വെട്ടിക്കാൻ ശ്രമിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാജ്യസഭാ എം പി യായതിനു ശേഷം ആഡംമ്പര കാർ വാങ്ങി വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചതിനാണ് കേസ് എന്നാൽ അതിനു മുൻപേ 2010 ൽ 80 ലക്ഷത്തിൽ അധികം വില മതിക്കുന്ന ഔഡി ക്യ 7 കാറും വാങ്ങിയിരുന്നു.
പുതുച്ചേരിയിലെ കൃഷിയിടത്തിൽ പോകാൻ വാങ്ങിയ കാർ ആണെന്ന് നിലപാടാണ് ആദ്യം സുരേഷ് ഗോപി ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. 2014 ലെ വാടക ചീട്ടാണ് 2010 ൽ വാങ്ങിയ ആഡംമ്പര വാഹനത്തിന്റെ പേരിൽ നൽകിയത്. ഇത് കൂടാതെ ടാക്സ് ഇനത്തിൽ സർക്കാരിനെ 30 ലക്ഷം തട്ടിച്ചതിനും വ്യാജ രേഖ ചമച്ചതിനും ജാമ്യം ഇല്ലാ വകുപ്പിൽ ആയിരിന്നു കേസ് എടുത്തത്. കേരളത്തിലെ റോഡിൽ കൂടി അമിതവേഗത്തിൽ 12 തവണ വണ്ടിയോടിച്ച് ഗതാഗത നിയമം തെറ്റിച്ചെന്നും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക