വ്യത്യസ്തമായ സമരമുറകൾക്കു സാക്ഷ്യം വഹിച്ച തലസ്ഥാന നഗരി ഒരു അനിയൻ വേണ്ടി ജീവിതം തന്നെ മറന്ന് 763 ദിവസങ്ങൾ പിന്നിട്ട ഒരു സമരത്തിന് സാക്ഷ്യം വഹിക്കുകയാണ്. സെക്രട്ടേറിയറ്റിന്റെ നടപ്പാതയിൽ കണ്ടു പഴകിയ ഓർമപോലെ ഒരുപാട് മുഖങ്ങൾ ഉണ്ട്. പക്ഷെ ഒറ്റയാൾ പോരാട്ടം നയിക്കുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ട്. കേട്ട് പഴകിയ ഒരു കഥയായിരുന്നു പോലീസ് മുറയിലെ ഉരുട്ടി കൊലപാതകം. ഈ തലമുറയ്ക്ക് അറിയാൻ പോലും പെറ്റാത്തെ വിധം സമരമുഖങ്ങളിൽ കേട്ട കഥ മാത്രമായിരുന്നു. പക്ഷെ ഇനിയും മാറാത്ത നാറിയ നിയമത്തിന്റെ ചില നീതികെട്ട കഥകൾ ഇപ്പോഴും ഉണ്ടെന്ന് മനസിലാക്കണം. പോലീസ് മുറികളിലെ മർദനവും കൊലപാതകപും ഒക്കെ ഒരു സംസ്ഥാനത്തെ തന്നെ സ്തംഭിപ്പിച്ചിട്ട് ഉണ്ട് . കാലം ഇത്രെയും മാറിയിട്ടും ഈ രീതികൾക്ക് മാറ്റമില്ല പോലീസ് മർദനത്തിൽ ലോക്കപ്പിനുള്ളിൽ പിടിഞ്ഞ തീർന്ന അനിയന് വേണ്ടി 763 ദിവസങ്ങൾ സമരം ചെയ്ത സഹോദരൻ. സോഷ്യൽ മീഡിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ആ ചെറുപ്പക്കാരൻ ശ്രീജിത്ത്. രമേശ് ചെന്നിത്തല കേരളത്തിന്റെ ആഭ്യന്തര മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ശ്രീജിത്തിന്റെ അനിയൻ ശ്രീജീവ് ലോക്കപ്പ് മർദ്ദനത്തെ തുടർന്ന് മരണത്തിനു കീഴടങ്ങുന്നത്. 2014 മേയ് 21 നാണ് ശ്രീജീവ് കൊല്ലപ്പെടുന്നത്. തുടർന്ന് ഇങ്ങോട്ട് അനിയന് വേണ്ടിയുളള പോരാട്ടമായിരിന്നു.
ആരാണ് ശ്രീജീവിന്റെ മരണത്തിനു ഉത്തരവാദി?
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ബാക്കിയാണ് ഇപ്പോഴും. ശ്രീജിത്തിന് വേണ്ടി ഒരു പാട് ആളുകൾ സോഷ്യൽ മീഡിയ വഴി പോരാട്ടം നടത്തുമ്പോൾ ബാക്കിയാകുന്ന കുറെ അഭ്യുങ്ങൾ ഉണ്ട്. ശ്രീജിത്തിന്റെ സമരം കെട്ടിച്ചമച്ചതാണെന്നും അയാൾക്ക് സർക്കാർ വക 10 ലക്ഷം നൽകിയെന്നും എന്നാൽ ഇനിയും നീതികിട്ടാത്ത അനിയന്റെ ജീവന് വേണ്ടി പോരാട്ടം നടത്തുന്ന ഈ ചേട്ടന്റെ സമരം സത്യമാണെങ്കിൽ ആരാകും ആ ജീവന്റെ ഉത്തരവാദി. ഒരു പ്രണയം ഉണ്ടായിരിന്നു അതിൽ നിന്ന് പിൻ തിരിയാൻ വേണ്ടി പോലീസ് സ്റ്റേഷനിൽ ഒരു കേസ് ആ കേസ് എങ്ങനെയാണ് പിന്നീട് മോഷണ കുറ്റമായത്. ഇല്ലാതെ മോഷണ കുറ്റം ആരോപിച്ചു ശ്രീജീവ് അറസ്റ്റിലാകുന്നു പിന്നീട് വീട്ടിൽ എത്തുന്നത് ജീവനറ്റ ശരീരം. എന്താണ് ശ്രീജീവിന് സംഭവിച്ചത്. നീതിപാലക്കാരാണോ ശ്രീജിവിന്റെ ജീവൻ എടുത്തത് . ഈ സമരം ശ്രീജിത്തിനൊപ്പം സോഷ്യൽ മീഡിയ അണിനിരക്കുമ്പോൾ ഈ ചെറുപ്പക്കാരന് നീതി ലഭിക്കുമോ. അധികാര വർഗം കണ്ണ് തുറക്കുമോ ഇതിനു വേണ്ടി അതോ എങ്ങും എത്താത്ത കേസ് ആയി ഫയലുകളിൽ ഒതുങ്ങുമോ…
പ്രതികരിക്കാൻ ഇവിടെ എഴുതുക