ശുഭ്മന്‍ ഗില്ലും ഇഷാന് പോറലും തിളങ്ങിയ സെമി മത്സരത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ 203 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ 272 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 69 റണ്‍സിനു ഓള്‍ഔട്ട് ആയി. ശുഭ്മന്‍ ഗില്ലാണ് കളിയിലെ താരം. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച ജയം നേടാനായിരുന്നു.
പാക് നിരയിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 18 റൺസ് നേടിയ റോഹൈൽ നസീർ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. നാലു വിക്കറ്റ് നേടിയ ഇഷാൻ പൊറേലാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്. ശിവ സിംഗും റിയാൻ പരാഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെ അപരാജിത സെഞ്ചുറിയുടെ കരുത്തിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ഗിൽ 94 പന്തുകളിൽ 102 റൺസ് നേടി പുറത്താകാതെ നിന്നു.
ഓപ്പണർമാരായ നായകൻ പൃഥ്വി ഷായുടെയും മഞ്ചോട്ട് കൽറയുടെയും കൂട്ടുകെട്ട് ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് സമ്മാനിച്ചത്. പൃഥ്വി ഷാ 41 റണ്‍സും മഞ്ചോട്ട് കൽറ 47 റണ്‍സും നേടി പുറത്തായി. മൂന്നാമനായി ഇറങ്ങിയ ഗിൽ പിന്നാലെ എത്തിയ കൂട്ടുപിടിച്ച് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിക്കുകയായിരുന്നു. അനുകുൽ സുധാകർ റോയ് 33 റൺസും ഹർവിക് ദേശായി 20 റൺസും നേടി ഗില്ലിന് പിന്തുണ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക