കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഞെട്ടലോടെ ആ വാർത്ത ലോകമറിഞ്ഞത്. നഗരത്തിലെ തിരക്കുള്ള പ്രദേശത്തു വെച്ചു നടിയേ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നത്. അതിനു പിന്നാലെ ചുരുളുകൾ അഴിയാൻ തുടങ്ങി പ്രശസ്‌ത നടൻ അറസ്റ്റിലാകുകയും ചെയ്‌തു. തുടർന്നുണ്ടായ സംഭവ വികാസങ്ങൾ തുടർന്ന് സിനിമ മേഖലയിൽ സ്‌ത്രീകൾക്കായി സംഘടന രൂപീകരിക്കുകയും ചെയ്‌തു.
മലയാളി മനസ്സാക്ഷിയെ ഞെട്ടിച്ച സിനിമ മേഖലയിൽ പല തരത്തിലുള്ള വഴി തിരിവിന് കാരണമായത് ഈ സംഭവ ആയിരിന്നു. സംഭവം നടന്ന ഒരു വർഷം കഴിഞ്ഞു ഇന്നും അതിനു പിന്നിലുള്ള പല രഹസ്യങ്ങളും ചുരുളഴിയാൻ ബാക്കിയാണ്. കേസില്‍ നടന്‍ ദിലീപ് അടക്കം 12 പ്രതികളാണുള്ളത്. മുഖ്യപ്രതി പള്‍സര്‍ സുനി അടക്കം ഏഴു പേര്‍ക്കെതിരെ ആദ്യ കുറ്റപത്രും ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റ് പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രത്തിവുമാണ് സമര്‍പ്പിച്ചിരിക്കുന്നത്.
പ്രമുഖ നടന്റെ മുൻ ഭാര്യയും പ്രശസ്‌ത നടിയും ആയ മഞ്ജു വാരിയർ നടത്തിയ സിനിമ മേഖല പ്രവർത്തകർ ഒത്തുകൂടിയ സഭയിൽ വെച്ച ഗൂഢാലോചന നടന്നിരിക്കാൻ സാധ്യത ഉണ്ടെന്ന് വെളിപ്പെടുത്തലാണ് കേസിന്റെ പിന്നിലെ ഗൂഢാലോചനയെ പെറ്റി അന്വേഷണം ഉണ്ടായത്.
കേസിലെ വിചാരണ വൈകാതെ ആരംഭിക്കാനിരിക്കേ വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് നടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും . നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹൈക്കോടതിയെ സമീപിച്ചേക്കും. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ ആവശ്യം നിഷേധിച്ചിരുന്നു. ഇതൊഴികെ ദിലീപ് ആവശ്യപ്പെട്ട എല്ലാ രേഖകളും സാക്ഷിമൊഴികളും അടക്കമുള്ളവ കോടഡതി ദിലീപിന് കൈമാറിയിരുന്നു. വീഡിയോ ദൃശ്യം ദിലീപിന് നല്‍കിയാല്‍ അത് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പോലീസ് ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. വിചാരണയ്‌ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക