കൊച്ചി: അമരം എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തെ തന്റേതായ സ്ഥാനം സൃഷ്ടിച്ച നടിയാണ് മാതു. സിനിമയിൽ തിളങ്ങി നിന്ന് കാലത്താണ് താരം മലയാള സിനിമ ലോകത്തു നിന്ന് അപ്രത്യക്ഷമായത്. പ്രണയ വിവാഹത്തോടെ ആയിരിന്നു സിനിമയിൽ നിന്ന് പിൻ വാങ്ങിയത്. വിവാഹത്തിന് മുന്നേ മതം മാറിയ മാതു മീന എന്ന പേര് സ്വീകരിച്ചിരുന്നു. വിവാഹത്തിന് വേണ്ടി മതം മാറിയെന്ന് വാർത്തകൾ പ്രചരിച്ചപ്പോൾ വിവാഹത്തിന് വേണ്ടിയല്ല മതം മാറിയെന്ന് താരം വ്യക്തമാക്കിയിരുന്നു.
നെടുമുടി വേണു സംവിധാനം ചെയ്ത “പൂരം” എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഭാഷാ വശമില്ലയിരുന്നു വേണു ചേട്ടൻ നൽകിയ ധൈര്യമാണ് സിനിമയിൽ പിടിച്ചു നിൽക്കാൻ സഹായിച്ചത്. മാധവി എന്ന പേരിൽ പ്രശസ്തയായ മറ്റൊരു നടി ഉണ്ടായിരിന്നു. വേണു ചേട്ടൻ അതുകൊണ്ടു തന്നെ മാധവി എന്ന പേര് മാതു എന്ന് മാറ്റി. പിന്നീടാണ് ക്രിസ്തു മതം സ്വീകരിക്കുന്നത്.
‘അമര’ത്തില്‍ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നില്‍ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിന് തയ്യാറായി ഇരിക്കുമ്ബോഴാണ് എനിക്ക് വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാന്‍. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു- മാതു വിശദീകരിച്ചു.
പിന്നീട് എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, ‘അമര’ത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താല്പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു.
ഡോ.ജേക്കബായിരുന്ന ആദ്യ ഭര്‍ത്താവ്. ഇതില്‍ രണ്ട് മക്കളുണ്ട് ജെയ്മിയും ലൂക്കും. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ മാതു അവിടെ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്റില്‍ ഡാന്‍സ് ക്ലാസ് തുടങ്ങുകയും ചെയ്തു. എന്നാല്‍ നാല് വര്‍ഷം മുൻപ് ജേക്കബുമായി പിരിഞ്ഞു. തമിഴ്നാട് സ്വദേശിയെയാണ് ഇപ്പോൾ വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക