സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക ഇടപാടിൽ ദൂരുഹതയെന്ന് ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ. കോടിയേരിയുടെ മക്കളുടെ പേരിൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ആറ് കന്പനികൾ വേണ്ടത്ര രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശാസ്തമംഗലത്ത് ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ 28 കന്പനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഇതിൽ ആറ് കന്പനികളിൽ ബിനോയ് കോടിയേരിക്കും ബിനീഷ് കോടിയേരിക്കും നേരിട്ട് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കന്പനികൾ സർക്കാരിൽ കണക്കുകൾ നൽകിയിട്ടില്ല. ഇതിന് തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 2008 കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെയാണ് കന്പനികൾ രജിസ്റ്റർ ചെയ്തത്. കന്പനികളിൽ ഭൂരിഭാഗവും ടൂറിസവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ ആസ്തി വെളിപ്പെടുത്തണമെന്നും കന്പനിക്കെതിരെ എൻഫോഴ്സ്മെന്റിനെ സമീപക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക