യൂത്ത് ലീഗ് പ്രവര്ത്തകന് സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേര് പിടിയില്‍. കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളായ സഫീറിന്റെ അയല്‍വാസികളാണ് പിടിയിലായത്.വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെ കോടതിപ്പടിയിലെ തുണിക്കടയില്‍ നില്ക്കുമ്പോള്, പിന്നിലൂടെ എത്തിയ സംഘം സഫീറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ വറോടന്‍ സിറാജുദീന്റെ മകനും വസ്ത്രവ്യാപാരിയുമാണു സഫീര്‍. കുന്തിപ്പുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സിപിഐ-മുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സഫീറിന്റെ കൊലപാതകം. സാരമായി പരുക്കേറ്റ സഫീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
അതേസമയം, അഞ്ചു കുത്തുകളാണ് സഫീറിന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷയിലാണ് അക്രമി സംഘം സ്ഥലത്തെത്തിയത്. പിടിയിലായവര്‍ക്ക് ഗൂണ്ടാബന്ധമുള്ളതായും പൊലീസ് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക