മലയാള സിനിമയില്‍ ഇടകാലം കൊണ്ട് ചർച്ചയായ ഒന്നാണ് കാസ്റ്റിങ് കൗച്ച് . “# മീ ടു” ക്യാമ്പയിൻ വന്നതിനു പുറമെ മലയാള സിനിമയിൽ ചർച്ചയ്ക്കു വഴി ഒരുക്കിയ ഒന്നാണ് കാസ്റ്റിംങ് കൗച്ച്. നല്ല വേഷങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍മ്മാതാവിനും സംവിധായകനുമുള്‍പ്പെടെ പലര്‍ക്കും വഴങ്ങി കൊടുക്കണമെന്ന യുവ നായികമാരുടെ തുറന്നു പറച്ചില് ഇതുവരെ മലയാള സിനിമ കൊണ്ട് നടന്ന പാരമ്പര്യത്തിന് കളങ്കം വീണത് പോലെയായി.
പക്ഷേ നായികമാരുടെ ധീരമായ തുറന്നു പറച്ചിലായിരുന്നു അത്. “കാസ്റ്റിങ് കൗച്ചുകള്‍” സിനിമയില്‍ മാത്രമേയുള്ളോ? മിനി സ്ക്രീൻ രംഗത്തോ? എന്ന് ചോദ്യത്തിന് പ്രസക്തി അവിടെയാണ്. എന്നാൽ ആ ചോദ്യത്തിന് മറുപടിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും കണ്ട താരം രേഖ . പരസ്പരത്തിലെ “പത്മാവതി”യെന്ന നിലയിലാണ് കൂടുതല്‍ പ്രേക്ഷകര്‍ക്കും രേഖയെ പരിചയം.
സിനിമകളില്‍ കാസ്റ്റിങ് കൗച്ച് ഉള്ളതായി കേട്ടിട്ടുണ്ടെങ്കിലും സീരിയല്‍ വ്യവസായം അഥവാ മിനി സ്ക്രീനിൽ അത്തരമൊന്ന് എന്റെ അറിവില്‍ ഇല്ലെന്നാണ് നടി രേഖ പറയുന്നത്. പുതുമുഖങ്ങള്‍ക്ക് ഇഷ്ടം പോലെ അവസരങ്ങളാണുള്ളത്.കഴിവുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാം. പലതവണ ഓഡിഷന് കഴിഞ്ഞാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. റോളുകള്‍ക്ക് വേണ്ടി അഡ്ജസ്റ്റ്മെന്റിന്റെ ചെയ്യണ്ട ആവശ്യമില്ല. യഥാര്‍ഥ പ്രതിഭയുണ്ടെങ്കില്‍, നേരായ വഴിയിലൂടെ മികച്ച കഥാപാത്രങ്ങളെ ലഭിക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം.
പുതിയ സീരിയലുകള്‍ക്കായി വരുന്ന പുതുമുഖങ്ങളെ ഞാന്‍ പലപ്പോഴും വിലയിരുത്താറുണ്ട്. ചിലരുടെ പ്രതിഭ കാണുമ്പോൾ എന്റെ ജോലി തന്നെ ഇല്ലാതാകുമോയെന്ന് തോന്നിയിട്ട് ഉണ്ട് . പ്രേക്ഷകര്‍ എല്ലായ്പോഴും പുതിയ മുഖങ്ങളെ കാണാനാണ് ഇഷ്ടപ്പെടുന്നത്. ധാരാളം മീഡിയ ഹൗസുകള്‍ ഉള്ളതുകൊണ്ട് തന്നെ ഇഷ്ടം അവസരങ്ങൾ പുതുമുഖങ്ങൾക്കായിട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക