കണ്ണൂർ മഹോത്സവത്തിന്റെ പേരിൽ ആദിവാസികളെ വംശീയമായി അധിക്ഷേപിച്ചു സ്റ്റാളുകളും പ്രതിമകളും സ്ഥാപിച്ചു ജനങ്ങളെ കബളിപ്പിച്ച് പണംകൊയ്യുന്നവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഗോത്ര മഹാസഭ, ആദിവാസി ദലിത് മുന്നേറ്റ സമിതി, ഭൂ അധികാര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകൾ പ്രതിഷേധം ശക്തമാക്കി.
ആദിവാസികളെ അടിമകളാക്കി ചങ്ങലയിൽ ബന്ധിച്ചപ്പിച്ചു സ്റ്റാളുകളിൽ പ്രദർശനം നടത്തിയത് വിദേശികളുടെ രീതിയായിരിന്നു എന്നാൽ അത് ആധുനിക സമൂഹത്തിനു ചേർന്നതല്ല ഏതേലും ഒരു പ്രത്യേക ജാതി മത വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രതിമകളും ശിൽപങ്ങളും പ്രദർശിപ്പിച്ച നടപടി ദേശവിരുദ്ധമാണെന്നു ഇത്തരത്തിൽ എല്ലാവരും ചെയ്താൽ ഇന്ത്യയും കേരളവും മത സ്പർദ്ധ വളർത്തുന്ന നാടാകുമെന്നും പറഞ്ഞു.
സാധാരണ മനുഷ്യരല്ല മ്യൂസിയങ്ങളിലെ കാഴ്ച്ചവസ്തുക്കളാണ് ഒരു വിഭാഗം ആളുകൾ എന്ന തെറ്റായ തരംതാണ സന്ദേശമാണ് കണ്ണൂർ മഹോത്സവത്തിലൂടെ സമൂഹത്തിനു നൽകിയത്. ഇത്തരക്കാർക്കെതിരെ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ജനങ്ങൾ ഇടപെട്ട് ഇത് അവസാനിപ്പിക്കേണ്ടി വരുമെന്ന് ദലിത് ആദിവാസി മുന്നേറ്റ സമിതികൾ.
ആദിവാസികൾക്കെതിരെ വംശീയധിക്ഷേപം നടത്തുന്നവർക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ അക്രമം തടയൽ നിയമം ഉപയോഗിച്ച് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് ആദിവാസി സംഘടനകൾ ബുധനാഴ്ച്ച പ്രതിഷേധ പ്രകടനം നടത്തി. പട്ടികജാതി പട്ടികവർഗങ്ങൾക്കെതിരെയുള്ള അക്രമം തടയൽ നിയമം ദുർബലപ്പെടുത്തി സുപ്രീം കോടതിവിധിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദലിതരുടെ പൗരാവകാശം സംരക്ഷിക്കാൻ തെരുവിലിറങ്ങി പ്രതിഷേധിച്ചു ഇതിന്റെ പേരിൽ നിരവധി സംസ്ഥാനങ്ങളിൽ വെടിവെച്ചു കൊല്ലുകയും ചെയ്തു.
പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം സംരക്ഷിക്കാനും ദലിതർക്കെതിരെ ഉണ്ടായ വെടിപ്പിൽ പ്രതിഷേധിച്ച ഏപ്രിൽ 18 വൈകിട്ട് 3 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ദലിത് ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ധർണ്ണയും കൺവെൻഷനും സംഘടിപ്പിക്കുമെന്ന് ദലിത് ആദിവാസി മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഓർഡിനേറ്റർ എം. ഗീതാനന്ദൻ എന്നിവർ അറിയിച്ചു.
https://www.facebook.com/citichannel.citi/videos/851502928375435/
പ്രതികരിക്കാൻ ഇവിടെ എഴുതുക